पत्थर की बैंच Summary in Malayalam

पत्थर की बैंच Summary in Malayalam

पत्थर की बैंच “Pathar ki Bench” is a prose poem written by Chandrakant Devtale. The Summary conveys a message about the importance of public spaces and the need to protect them through a stone bench.

पत्थर की बैंच Summary in Malayalam

പാർക്കുകൾ, കടൽതീരങ്ങൾ, കായലോരങ്ങൾ, പുഴയരിക്, താഴ്വാരങ്ങൾ, മലമ്പ്രദേശങ്ങൾ, ജലാശയങ്ങൾ, മൈതാ നങ്ങൾ എന്നിങ്ങനെ ധാരാളം പൊതുസ്ഥലങ്ങൾ ഉണ്ട്. ഇവയ്ക്ക് മനുഷ്യജീവിതത്തിൽ വലിയ പ്രധാന്യമുണ്ട്. മനു ഷ്യന്റെ സുഖദുഖങ്ങൾ, ആശാനിരാശകൾ, പ്രേമസല്ലാപങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾക്ക് വേദികളാകുന്ന ഈ പൊതുസ്ഥലങ്ങൾ മനുഷ്യന്റെ വിശ്രമത്തിനും ആശ്വാസ ത്തിനും വലിയ സഹായങ്ങൾ നൽകുന്നു.

You Can Read: चाँद और कवि Summary in Malayalam

ഈ സ്ഥലങ്ങളെ ഇന്ന് സ്വകാര്യവൽക്കരിക്കുകയും, നിർമ്മാണങ്ങൾക്കും വികസനങ്ങൾക്കുമായി നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുളളത് ഇന്ന് വ്യാപകമായികൊണ്ടിരിക്കുന്നു. पत्थर की बैंच കവിത ഈ വസ്തുതകളെക്കുറിച്ച് പരാ മർശിക്കുന്ന കവിതയാണ്.

पत्थर की बैंच ഒരു ഗദ്യ കവിതയാണ്. ഗദ്യവും പദ്യവും ഇട കലർത്തി എഴുതുന്നതാണ് ഗദ്യ കവിത. पत्थर की बैंच കവിതയുടെ പശ്ചാത്തലം ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവമാണെന്ന് പറയപ്പെടുന്നു. സാമുദായിക സുരക്ഷയില്ലായ്മ, പരസ്പര സ്നേഹകുറവ്, ജാതി മതത്തിന്റെ പേരിൽ ഉണ്ടായികൊണ്ടിരിക്കുന്ന അനൈക്യം, ജനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന മുതലെടുപ്പ് തുടങ്ങിയ

വയൊക്കെ पत्थर की बैंच കവിതയിൽ അന്തർധാരകളായിട്ടുണ്ട്.

ചന്ദ്രകാന്ത് ദേവാലെ : 1936 നവംബർ 7 – തിയതി ബൈത്തുർ ജില്ലയിൽ ജനിച്ച മധ്യ പ്രദേശിലെ ദേവാലെജി സമകാലീന ഹിന്ദി കാവ്യശൈലിയിലെ ഏറ്റവും പ്രശസ്ത നായ ഒരു കവിയാണ്. സമകാലീന കാവ്യശൈലിയിൽ സാധാരണ മനുഷ്യന്റെ പച്ചയായ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളുമാണ് പ്രധാന പ്രതിപാദന വിഷയം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സാധാരണ മനുഷ്യനുവേണ്ടി നിലകൊള്ളുന്ന കാവ്യശൈലിയാണ് സമകാലീന കവിതയിൽ ഉള്ളത്.

സാധരണ മനുഷ്യന്റെ സ്വരത്തെ അവതരിപ്പിച്ചുകൊണ്ട് ശാന്തതയോടും, നിയന്ത്രിതമായ വികാര പ്രകടനങ്ങളോടും കൂടെ ആധുനിക മനു ഷ്യന്റെ മാനസിക അവസ്ഥകളെ വിവരിക്കുന്നതിൽ സമകാലീന കവിത പ്രത്യേകം ശ്രദ്ധിക്കുന്നു.

हड्डियों में छिपा ज्वर, दीवारों पर खून से തുടങ്ങിയ കാവ്യ രചനകളിലൂടെ പ്രശസ്തനായ ദേവാലെജി അനേകം പുര സ്കാരങ്ങൾക്കൊണ്ട് ആദരിക്കപ്പെട്ടിട്ടുണ്ട്. പത്രപ്രവർത്തന ത്തിലും, സ്വതന്ത്ര എഴുത്തിലും വ്യപൃതനായ ദേവാലെജി ആധുനിക ചിന്താരീതികളുടെ സംവാഹകനാണ്.

ആധുനിക ജീവിതവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ക ളെ ക്കുറിച്ചുളള ശക്തമായ ചിത്രീ ക ര ണ ങ്ങൾ ദേവാലെജിയുടെ സാഹിത്യത്തിൽ കാണാം. ആധുനിക യാഥാർത്ഥ്യങ്ങളെ സമർത്ഥമായി അവതരിപ്പിക്കുന്ന ഒരു ജനപക്ഷ കവിയാണ് ദേവ്താലെജി. അനീതിക്കും, അഴിമതിക്കും വിരുദ്ധമായുള്ള വിമർശനങ്ങൾ ഇദ്ദേഹത്തിന്റെ കവിതകളുടെ മുഖ്യ അന്തർധാരയാണ്.

पत्थर की बैंच കവിതയിൽ ആധുനിക മനുഷ്യൻ തന്റെ ജീവിത സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന മഹാസംഘർഷ ങ്ങൾക്ക് ദേവാലെജി സ്വരം നല്കിയിരിക്കുന്നു. ഇന്നത്തെ മനുഷ്യന്റെ മാനസിക സംഘർഷ ങ്ങ ൾക്ക് ഒപ്പമുള്ള ദേവാലെജി യുടെ മാനസിക ചേർത്തുവെക്കൽ पत्थर की बैंच കവിതയിൽ നാം പരിചയപ്പെടുന്നു.

കവിതാസാരം: നാല് ദൃശ്യങ്ങളാണ് ഇവിടെ കവിതയിലൂടെ കവി നമ്മെ പരിചയപ്പെടുത്തുന്നത്. ഒന്നാം ദൃശ്യം ഇങ്ങനെ യാണ് പാർക്കിലെ കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഒരു കുട്ടി ഇരുന്ന് കരയുകയായിരുന്നു. പക്ഷെ, ഒരു ബിസ്കറ്റ് തിന്നുകൊണ്ട് അവൻ ശാന്തനായി. രണ്ടാം ദൃശ്യത്തിൽ അതേ ബെഞ്ചിൽ തന്നെ ഇരുന്നുകൊണ്ട് ഒരു യുവാവ് തന്റെ 

തകർക്കപ്പെട്ട ജീവിത സ്വപ്നങ്ങളെ താലോലിക്കുകയായിരു ന്നു. മൂന്നാം ദൃശ്യത്തിൽ സ്വന്തം കണ്ണുകൾ കൈകൾകൊണ്ട് മൂടിപ്പിടിച്ചുകൊണ്ട് പെൻഷൻ പറ്റിയ ഒരു വൃദ്ധൻ നട്ടുച്ചനേ രത്ത് ആ ബെഞ്ചിൽ കിടന്നുറങ്ങുന്നു. നാലാം ദൃശ്യത്തിൽ ഒരു പ്രമജോഡി പാർക്കിലെ കൽബെഞ്ചിൽ ഇരുന്ന് കൊണ്ട് ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കുന്നു.

ഈ കൽബെഞ്ചിൽ എത്രയോ മനുഷ്യരുടെ കണ്ണുനീരും, ക്ഷീണവും, വിശ്രമവും, പ്രേമത്തിന്റെ ഓർമ്മകളും അടയാ ഉപ്പെട്ടിരിക്കുന്നു. ഈ കൽബഞ്ചിനുവേണ്ടി കൊലപാത കങ്ങളുടെ പരമ്പരയും ഒരു പക്ഷെ ആരംഭിക്കുമായിരിക്കാം. (കൊലപാതക മത രാഷ്ട്രീയ വ്യവസ്ഥകളെ കവി ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഇതിനെ ഇവിടെ നിന്ന് പിഴുതെടുത്ത് കൊണ്ടുപോകുവാൻ സാധിക്കും. ഇതിനെ തല്ലിപ്പൊട്ടിച്ച് തകർക്കുവാനും വേണമെങ്കിൽ സാധിക്കും. ആർക്കറിയാം ഈ കൽബെഞ്ചിൽ ആരാണ് ആദ്യം ഇരുന്ന തെന്ന് ?

(ആരാണ് ആദ്യം ഇരുന്നത് എന്നതിന്റെ അവകാശ വുമായി ബന്ധപ്പെട്ട് തർക്കങ്ങളും, കൽബഞ്ചിന്റെ മേൽ അധികാരം സ്ഥാപിച്ചെടുത്ത് അതിനെ സ്വന്തമാക്കുവാ നുള്ള മത്സരങ്ങളും ഉണ്ടാകാം. ഇവയെ തുടർന്ന് കൽബഞ്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകാത്ത രീതിയിൽ

തകർക്കപ്പെട്ടേക്കാം….. നഷ്ടപ്പെട്ടേക്കാം എന്നുള്ള ധ്വനി കൾ ഈ വരികളിൽ ഉണ്ട്.

കൽബെഞ്ചും അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും കവിയെ ഉൽക്കണ്ഠാകുലനാക്കുന്നതായി കവിതയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ചരിത്രം കവിയെ ഭയപ്പെടുത്തുന്നു. തന്റെ സ്വാർത്ഥതയ്ക്കുവേണ്ടി പൊതുസ്ഥലങ്ങളെ നശിപ്പിക്കുന്ന മനുഷ്യന്റെ സ്വാർത്ഥ പ്രവണതയാണ് കവിയെ ഭയപ്പെടു ത്തുന്നത്. ഇന്നല്ലെങ്കിൽ നാളെ ഈ കൽബെഞ്ച് മനുഷ്യന്റെ ചരിത്രത്തിലെ സ്വാർത്ഥ തക്കും, വിദ്വേഷ വൈരാഗ്യ ങ്ങൾക്കും വേണ്ടി തകർക്കപ്പെട്ടേക്കാം എന്നത് കവിയെ ആശങ്കപ്പെടുത്തുന്നു.

പാർക്കിലെ കൽബെഞ്ച് പൊതു സ്ഥലങ്ങളുടെ പ്രതീക മാണ്. ഈ കാലഘട്ടം വളരെ മോശമാണ്. എന്ത് സ്വാർത്ഥ തയും ചെയ്യാൻ ഒരു മടിയില്ലാത്ത വനാണ് ഇന്ന് മനുഷ്യൻ. പൊതുസ്ഥലങ്ങളെ സ്വാർത്ഥന്മാർ നശിപ്പിക്കുന്നു. കൽബഞിനെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരെപ്പോലെ ഓരോ പൊതുസ്ഥലത്തേയും നശിപ്പിക്കുവാൻ ശ്രമിക്കുന്നവരുണ്ട്. പൊതുസ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്ന അവസ്ഥകളെ കണ്ടാ

ലും, സാധാരണ മനുഷ്യൻ തന്നെ തന്നെ ശാന്തനാക്കി എതിർപ്രതികരണത്തിന് മുതിരുവാൻ ശക്തിയില്ലാതെ ജീവിക്കേണ്ട ഗതികേടിൽ ജീവിക്കുന്നു.

എല്ലാവർക്കും എത്തിപ്പിടിക്കുവാൻ സ്വാതന്ത്യമുളള, എല്ലാ വർക്കും അവകാശപ്പെട്ട കൽബെഞ്ചിനെപ്പോലെയുളള പൊതുസ്ഥലങ്ങളുടെ വില ആർക്കും തിട്ടപ്പെടുത്തുവാൻ സാധിക്കുകയില്ല. എന്നോട് എന്തിന് ഈ ക്രൂരത ചെയ്തു? ഞങ്ങൾ വെറുതെ നശിപ്പിക്കപ്പെടുമോ? ഇവിടെ ചോദിക്കു വാനും പറയുവാനും ആരുമില്ലേ? ഞങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ മനസ്സിലാക്കി ഞങ്ങളെ സംരക്ഷിക്കുവാൻ എന്തുകൊണ്ടാണ് ബന്ധപ്പെട്ടവർ മുന്നോട്ട് വരാത്തത്?

എന്നിങ്ങനെയുളള ചോദ്യങ്ങൾ ഓരോ പൊതുസ്ഥലത്തിന്റേയും ഉള്ളിന്റെ ഉണ്ടെന്ന് കൂടി കവിതയിൽ നിന്ന് നാം മനസ്സിലാക്കണം. എന്തിനാണ് എന്നെ പൊതുസ്ഥല ത്ത) നശിപ്പിക്കുന്നത് എന്ന് കൽബെഞ്ച് കരഞ്ഞുകൊണ്ട് മൗനമായി ചോദിക്കുന്നതായും ഇവിടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

आनंद की फूलझडियाँ Summary in Malayalam

आनंद की फूलझडियाँ Summary in Malayalam

The collection of short stories आनंद की फूलझडियाँ (Flowers of Joy) by C.V. Balakrishnan is a classic of Malayalam literature. It was first published in 1963 and has been translated into several languages, including English.

The Summary in आनंद की फूलझडियाँ are set in Kerala, India, and they explore the lives of ordinary people. Balakrishnan’s characters are often poor and marginalized, but they are also full of hope and resilience.

आनंद की फूलझडियाँ Summary in Malayalam

ത്യാഗപൂർണ്ണമായ മനസ്സോടെ മറ്റുളളവർക്ക് പരസ്നേഹം ചെയ്തുകൊണ്ട് ജീവിക്കുക എന്നത് വളരെ മഹനീയമായ കാര്യമാണ്. സ്നേഹം തുളുമ്പുന്ന സംസാര ശൈലിയും മധുര ഭാഷണവുമൊക്കെ ഔഷധ സമാനമാണ്. അത് മറ്റു ളളവർക്ക് സന്തോഷം നല്കുന്നു. മറ്റുളളവരുടെ മനസ്സുകളിൽ ആനന്ദ ത്തിന്റെ പൂത്തിരികൾ തെളിയുവാൻ കാരണം തീർക്കുന്നു.

നമ്മുടെ സ്വാർത്ഥതയെ വെടിഞ്ഞ് പരനന്മയെ ലക്ഷ്യമാക്കി ജീവിക്കേണ്ടതിന്റെ ആവശ്യക ത അനുസ്മരിപ്പിക്കുന്ന ലേഖനമാണ് आनंद की फूलझडियाँ പണ്ടു നമ്മുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടു ത്തിയിട്ടുളള ഒരേയൊരു ലേഖനമാണ് आनंद की फूलझडियाँ।

ഒരു ഭാഷയിലെ സാഹിത്യത്തിന് രൂപവും ഘടനയും നല്കു ന്നതിൽ ലേഖന സാഹിത്യത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഹിന്ദി സാഹിത്യത്തിലും ലേഖന സാഹിത്യം വളരെ പ്രശസ്തമാണ്.

അനന്ത് ഗോപാൽ വഡെ: 1911- ൽ ജനിച്ച്, 1979- ൽ അന്തരിച്ച ശൈവഡെജിയുടെ പ്രമുഖരചനകൾ സീറ, विशागीत, ज्वालामुखी, मंगला തുട ങ്ങിയവയാണ്.

അഹിന്ദി ഭാഷാ ലേഖകൻ ആയിരുന്നുവെങ്കിലും, ഹിന്ദി ഭാഷയ്ക്ക് ലോകവേദികളിൽ സ്ഥാനം നേടി കൊടുക്കുന്ന തിൽ

ശൈവഡെജി വലിയ സംഭാവനകളും സേവനങ്ങളും നല്കിയിട്ടുണ്ട്. ഒന്നാം വിശ്വഹിന്ദി സാഹിത്യ സമ്മേളന ത്തിന്റെ സെക്രട്ടറിയായിരുന്നു ശൈവഡെജി.

ലേഖനസാരം: മനുഷ്യ ജീവിത ത്തെ ക്കുറിച്ച് ക വ ഡെജിയുടെ വളരെ നല്ല കാഴ്ചപ്പാടുകൾ आनंद की फूलझडियाँ ലേഖനത്തിൽ നാം പരിചയപ്പെടുന്നു.

അഞ്ച് സംഭവങ്ങളെ ലേഖനത്തിൽ പരാമർശിച്ചുകൊണ്ട്, അവ യുമായി ബന്ധപ്പെടുത്തിവജി സ്ഥാപിക്കുന്നത് നിസ്വാർത്ഥ സേവനത്തിലൂടെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ ആനന്ദം നിറയുന്നു എന്നു ളളതാണ്. പരസ്നേഹവും, പ്രോത്സാഹനവും, നന്മ കാണു വാനുളള മനോഭാവവും നമ്മിൽ ഉണ്ടാവുകയാണെങ്കിൽ, നമുക്ക് സ്വയമായും, നാമുമായി ബന്ധപ്പെടുന്നവരിലും എപ്പോഴും സമാധാനവും സന്തോഷവും ഉണ്ടായിരിക്കും. 

ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാമത്തെ സംഭവം ഇങ്ങ നെയാണ്. മുടിയൊക്കെ നരച്ച വൃദ്ധനായ ഒരു മനുഷ്യൻ കുഴികൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ആ വഴിയെ കടന്ന് പോയ ഒരു ചെറുപ്പക്കാരൻ വൃദ്ധനോട് ചോദിച്ചു: അങ്ങ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

വൃദ്ധൻ ഉത്തരമായി പറഞ്ഞു: മാങ്ങയണ്ടികൾ നടുകയാണ്. യുവാവ് ചോദിച്ചു: ഈ പ്രായത്തിലോ? ഇതിന്റെ ഫലങ്ങൾ നിങ്ങൾക്ക് എപ്പോ ഴാണ് ഭക്ഷിക്കുവാൻ സാധിക്കുക? വൃദ്ധൻ യുവാവിനോട് പറഞ്ഞു: എനിക്ക് മാമ്പഴങ്ങൾ കഴിക്കുവാൻ കഴിഞ്ഞില്ലെ ങ്കിലും നിങ്ങൾക്കും, എന്റെയും നിങ്ങളുടേയും കൊച്ചുമക്കൾക്കും ഭാവിയിൽ കഴിക്കുവാനാകും… നോക്കു… ആ മാവിൻ തോട്ടം എന്റെ മുത്തശ്ശൻ ഉണ്ടാക്കിയതാണ്. അതിന്റെ കഴിച്ചു. ഇതിന്റെ പഴങ്ങൾ ഞാൻ പഴങ്ങൾ എന്റെ മക്കൾക്ക് കഴിക്കുവാൻ സാധിക്കും.

ലേഖനത്തിൽ വിവരിച്ചിരിക്കുന്ന രണ്ടാം സംഭവം ഇങ്ങനെ യാണ്. ഒരിക്കൽ ലേഖകൻ തീവണ്ടിയിലിരുന്ന് പുറത്തേക്ക് പൂക്കളുടേയും ഫലങ്ങളുടേയും വിത്തുകൾ എറിഞ്ഞിടുന്ന ഒരു മാന്യയായ വൃദ്ധസ്ത്രീയെ കണ്ടു. ആ സ്ത്രീ വഴിയരികിൽ സസ്യങ്ങൾ മുളപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ടാണ് ഇപ്ര കാരം ചെയ്തിരുന്നത്.

ആ സസ്യങ്ങളിലൂടെ മനുഷ്യന് എന്തെ ങ്കിലും ഗുണം ഉണ്ടാകും എന്നുള്ള സത്ചിന്തയാണ് ആ സ്ത്രീയെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ലേഖകന് മനസ്സിലായി. നമ്മുടെ ജീവിതംകൊണ്ട് മറ്റുള്ളവർക്ക് നന്മയുണ്ടാകുമ്പോൾ നമ്മുടെ ജീവിതങ്ങൾക്ക് ധന്യതയുണ്ടാകുന്നു.

മൂന്നാമത്തെ സംഭവം താഴെ ചേർക്കുന്നു. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബെഞ്ചമിൻ ഫ്രാങ്കിളിന്റെ പക്കൽ ഒരിക്കൽ ഒരു വിദ്യാർത്ഥി സഹായത്തിനു വന്നു. ആ കുട്ടിക്ക് പ്രസിഡണ്ട് ഇരുപത് ഡോളർ നൽകി. കുറേ നാൾ കഴിഞ്ഞ് ആ വിദ്യാർത്ഥി ആ പണം തിരികെ നൽകുവാൻ പ്രസിഡണ്ടിന്റെ അടുത്തു വന്നു. എന്നാൽ പ്രസിഡണ്ട് പറഞ്ഞു ഈ പണം നിന്റെ കൈയ്യിൽ തന്നെ വച്ചേക്ക്.

ആരെങ്കിലും നിന്റെ പക്കൽ സഹായത്തിനുവന്നാൽ അത് നൽകണം. ഈ പണം ഇന്നും അമേരിക്കക്കാരുടെ ഇടയിൽ കൈമാറി ക്കൊ ണ്ടിരിക്കുന്നു. എന്നൊരു വിശ്വാസം ഉണ്ട്. മറ്റുള്ളവരെ ആവശ്യങ്ങളിൽ സഹായിക്കുക എന്നത് നമ്മുടെ ജീവിതത്തിൽ ഒരിക്കലും മുടങ്ങാത്ത ഒരു നിരന്തര ശൈലിയായി മാറേ ണ്ടതുണ്ട്.

നാലാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖകൻ യാത്രയ്ക്കായി ടിക്കറ്റെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ടിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥന്റെ കഷ്ടപ്പാടുകൾ കണ്ട് ലേഖകന് സങ്കടം തോന്നി. യാത്രക്കാരുടെ തിടുക്കവും ശകാരവും കാരണം വളരെ അസ്വസ്ഥനായിരുന്ന ആ ഉദ്യോ ഗസ്ഥനോട് ലേഖകൻ വളരെ ശാന്തതയിൽ സംസാരിച്ചു. ആ ഉദ്യോഗസ്ഥന് ഇത് വളരെ ഇഷ്ടമാവുകയും ലേഖകന് വേഗത്തിൽ ടിക്കറ്റ് നൽകുകയും ചെയ്തു.

അഞ്ചാമത്തെ സംഭവം ഇങ്ങനെയാണ് : ഒരിക്കൽ ലേഖ കൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ ചെന്നു. അവിടെ യുള്ള ക്ലർക്കിന്റെ മനോഹരമായ കൈയ്യക്ഷരത്തെ കണ്ട് ലേഖകൻ ആ ക്ലർക്കിനെ അഭിനന്ദിച്ചു. ലേഖകന്റെ കാര്യ ങ്ങൾ ക്ലർക്ക് വേഗത്തിൽ ചെയ്തുകൊടുത്തു.

മറ്റുള്ളവരോട് നയത്തിലും, സഹാനുഭൂതിയിലും, സ്നേഹ ത്തിലും പെരുമാറുക എന്നത് നമ്മുടെ മാന്യതയാകണം. അങ്ങനെ ചെയ്യുമ്പോൾ, നാം അവരുടെ സുഹൃത്തുക്ക ളായി മാറുകയും അതിലൂടെ നമുക്ക് അവരിൽനിന്ന് നന്മ കൾ സ്വീകരിക്കുവാൻ സാധിക്കുകയും ചെയ്യും. മറ്റുള്ള വ രുടെ സൽസ്വഭാവം, സൽ പ്രവർത്തികൾ, നന്മകൾ എന്നിവയെ നാം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെട്ടതും മധുരതരവും ആയിത്തീരുന്നു.

അനുദിന ജീവിതത്തിലെ ചെറിയ ചെറിയ അനുഭവങ്ങളിലൂടെ സരളമായ ഒഴുക്കുള്ള ഭാഷയിൽ ലേഖകൻ നമ്മ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരികൾ തെളിയുവാൻ സാധ്യത ഉണ്ടാക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കുന്നു.

Conclusion:

आनंद की फूलझडियाँ is a timeless collection of short stories that continues to be read and enjoyed by readers around the world. It is a reminder that even in the midst of suffering, there is always hope and beauty to be found.

चाँद और कवि Summary in Malayalam

चाँद और कवि Summary in Malayalam

The poem “चाँद और कवि” (The Moon and the Poet) by Ramdhari Singh Dinkar is a dialogue between the moon and a poet. The moon is a symbol of the old order, while the poet is a symbol of the new order.

The Summary begins with the moon mocking the poet for his dreams and aspirations. The moon tells the poet that he is a fool to think that he can change the world. The moon is content to remain the same, while the poet is restless and always seeking change.

चाँद और कवि Summary in Malayalam

ഛായാവാദി കാവ്യശൈലിയെക്കുറിച്ച് मधुऋतु കവിതയിൽ നാം മനസ്സിലാക്കി. ഛായാവാദി സാഹിത്യം ഭാവനയ്ക്ക് നല്കുന്ന പ്രാധാന്യത്തോട് സാഹിത്യകാരന്മാർ കാലഗതി യിൽ വിയോജിപ്പ് പ്രകടിപ്പിക്കുവാൻ തുടങ്ങി. സാങ്കല്പ്പിക സംഗതികളെക്കാൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്ക് പ്രാധാന്യം നല്കണമെന്ന ആദർശം ഇവരിലൂടെ വ്യാപകമാ കുവാൻ തുടങ്ങി.

ഈ ശൈലിയിൽപ്പെട്ട സാഹിത്യകാരന്മാർ പുരോഗമനവാദികളായ സാഹിത്യകാരന്മാർ എന്ന് അറിയ പ്പെടുവാൻ തുടങ്ങി. ഇവരുടെ സാഹിത്യം പുരോഗമനവാദി സാഹിത്യം (प्रगतविाद) എന്ന പേരിൽ അറിയപ്പെട്ടു തുട ങ്ങി. ഛായാവാദത്തേയും പ്രഗതി വാദത്തെയും സമന്വയിപ്പിച്ച കവിയാണ് ദേശഭക്ത കവി എന്ന് സുപ്രസിദ്ധി നേടിയ രാംധാരി സിംഗ് ദിൻകർ,

രാംധാരിസിംഗ് ദിൻകർ: 1908 സെപ്തംബർ 23 -ാം തിയ്യതി ബീഹാറിലെ സിമറിയായിൽ ജനിച്ച് 1974 ഏപ്രിൽ 24 ന് അന്തരിച്ച രാംധാരി സിംഗ് ദിൻകർ ഇന്ത്യൻ സാഹി ത്യത്തിലെ പ്രമുഖ ദേശഭക്തി കവിയാണ്, ഭാരതീയ പൈത്യ കുത്തിന്റെ വലിയ ആരാധകനുമാണ് ദിൻകർജി. ദിൻകർജി യുടെ സുപ്രസിദ്ധമായ കാവ്യങ്ങൾ

(महाकाव्य), उर्वसी,रेणुका, परसुराम की प्रतीक्षा നീ പറ തുടങ്ങിയവയാണ്. സുപ്രസിദ്ധനായ ഒരു ലേഖകനും കൂടിയാ യി രുന്നു ദിൻകർജി |संस्कृत के चार अध्याय ദിൻകർജിയുടെ സുപ്രസിദ്ധമായ ലേഖന സമാഹാരമാണ്. ദിൻകർജിയുടെ “ഉർവ്വശി കാവ്യത്തിന് 1972 ൽ ഇഞാന പീഠ പുരസ്കാരം ലഭിക്കുകയുണ്ടായിട്ടുണ്ട്. സാഹിത്യത്തെയും സംസ്കാരത്തെയും കുറിച്ച് ഗൗരവമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ദിൻകർജി ഛായാവാദത്തിൽ നിന്ന് പുരോഗമന സാഹിത്യ ശൈലിയി ലേക്കും, പുരോഗമന സാഹിത്യത്തിൽ നിന്ന് ദേശഭക്തി സംബന്ധിയായ സാഹിത്യശൈലിയിലേക്കും മുന്നേറിയ ഒരു മഹാസാഹിത്യകാരനാണ്,

ജനശക്തിയുടെ പ്രവാചകനും, പ്രോത്സാഹകനും ആയി ത്തീർന്ന ദിൻകർജിയുടെ സാഹിത്യഭാഷ വളരെ ഓജസ്സും, പൗരുഷത്വവും, ആവേശവും നല്കുന്നതാണ്. അദ്ദേഹ ത്തിന്റെ രചനകളിൽ പ്രണയവും വിപ്ലവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ട്, മായാവാദവും, പ്രഗതിവാദവും, ദേശ ഭക്തിയും സംയോജിപ്പിച്ചുകൊണ്ട് രചനകൾ നടത്തിയ ദിൻകർജിക്ക് വളരെയേറെ വായനക്കാരായ ആരാധകരെ സമ്പാദിച്ചെടുക്കുവാൻ സാധിച്ചു

എന്നുള്ളത് മഹത്തരമായ ഒരു കാര്യമാണ്. ഛായാവാദത്തിന്റെ കേവലമായ സാങ്കല്പിക ലോകത്തിന പുറത്ത് കാവ്യത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി യാഥാർത്ഥ്യങ്ങളുടെ തലത്തിലേക്ക് കൊണ്ടുവരുന്നതിൽ ദിൻകർജി വിജയിച്ചു എന്നുള്ളതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ടത. കവികളുടെ ഭാവനയ്ക്കും, സങ്കല്പങ്ങൾക്കും അർത്ഥമു ണ്ടെന്നും, അവയെ മനുഷ്യന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണെന്നും चाँद और कवि ന് കവിത യിലൂടെ ദിൻകർജി സ്ഥാപിച്ചെടുക്കുന്നു.

സാഹിത്യകാര ന്മാരുടെ പ്രത്യേകിച്ച്, കവികളുടെ യും കലാകാരന്മാരു ടെയും സ്വപ്നങ്ങളും, ഭാവനക ളും, സങ്കല്പങ്ങളുമാണ് ഭാവിയിൽ യഥാർത്ഥരൂപം സ്വീകരിക്കുന്നതെന്നും അതു കൊണ്ട് ഭാവനകളു ടെയും സ്വപ്നങ്ങളുടെയും അടിസ്ഥാ നത്തിന്മേലാ ണ് മനുഷ്യജീവിതത്തിന്റെ ഭാവി പടുത്തു യർ ത്തു ന്ന തെന്നും ഈ കവി ത യി ലൂടെ ദിൻകർ ജി സമർത്ഥിക്കുന്നു. ഉദാഹരണത്തിന് വാത്മീകിയു ടെ രാമാ യണത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട് പുഷ്പക വിമാനം ഭാവിയിൽ യാഥാർ ത്ഥ്യമായി.

കവിതാസാരം: ആകാശത്തുനിന്ന് ചന്ദ്രൻ രാത്രിയിൽ കവി യോട് ഇങ്ങനെ പറയുന്നു മനുഷ്യൻ ഒരു വിചിത്ര ജീവി യാണ്? അവൻ സ്വയം പ്രശ്നങ്ങളുടെ ഊരാകുടുക്കുകൾ സൃഷ്ടിച്ച്, അതിൽ കുടുങ്ങികിടന്ന് അസ്വസ്ഥനാകുകയും ഉറക്കവും ഉന്മേഷവും നഷ്ടപ്പെടുത്തുന്നവനുമാണ്. ഈ ലോക ത്തിലെ ഏറ്റവും പുരാതന സൃഷ്ടികളിൽ ഒന്നാണ് താനെന്ന് കവിയോട് അഹങ്കാരത്തോടെ ചന്ദ്രൻ പറയുന്നു.

ആദിമനുഷ്യനായ മനുവിന്റെ ജനനവും മര ണവും ചന്ദ്രൻ കണ്ടിട്ടുണ്ടത! (എന്നുവെച്ചാൽ, മനുഷ്യസ ഷ്ടിക്കു മുമ്പേ, ചന്ദ്രൻ സ്യഷ്ടിക്കപ്പെട്ടിരുന്നു എന്ന് സാരം), ചന്ദ്രന്റെ അഭിപ്രായത്തിൽ വെറും സ്വപ്നലോക ത്തിലും, ഭാവനാ സൃഷ്ടികളിലും ജീവിക്കുന്ന കവി സ്ഥിര ബുദ്ധി നഷ്ടപ്പെട്ടവനാണ്.

ചന്ദ്രൻ പറയുന്നു: ഭാവനയിൽ കാണുന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി ഈ ലോകത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാക്കു വാൻ ശ്രമിക്കുന്ന കവിയെപോലുളള ഉന്മാദാവസ്ഥ യ്ക്ക് അടിമപ്പെട്ട അനേകരെ ചന്ദ്രന് പരിചയമുണ്ട ! വാസ്തവത്തിൽ സ്വപ്നജീവിയായ കവിയെ ചന്ദ്രൻ ഇവിടെ വളരെ വില കുറഞ്ഞവനായി സ്ഥാപിച്ചുകൊണ്ട് പരിഹസിക്കുകയാണ്,

മനുഷ്യന്റെ സ്വപ്നങ്ങളെ ചന്ദൻ ജലകുമിളകളോടാ ണ് തുലനം ചെയ്യുന്നത്. ജലകുമിളകൾ ക്ഷണനേ രംകൊണ്ട് ജന്മമെടുക്കുകയും, പെട്ടെന്ന് തന്നെ പൊട്ടിതകർന്ന് പോകുകയും ചെയ്യുന്നു. ഇത് പോലെതന്നെ യാണ് പരി വർത്തനത്തിനായിട്ടുളള മനുഷ്യന്റെ സ്വപ്നങ്ങ ൾ എന്ന് പറഞ്ഞ് കവിയെ ചന്ദ്രൻ പരിഹസിക്കുന്നു.

എന്നിരുന്നാ ലും, ചന്ദ്രന്റെ സങ്കല്പത്തിൽ മനുഷ്യൻ അനുഗ്രഹീതനും, ഭാഗ്യവാനുമാണ്. കാരണം മനുഷ്യൻ ജലകുമിളക ളാകുന്ന സ്വപ്നങ്ങളുമായി കളിച്ചുരസിച്ച് കവിത സൃഷ്ടിക്കുന്നു! (ഇവിടെയും കവിയെ ചന്ദ്രൻ പരിഹസിക്കുക യാണ്. യാഥാർത്ഥ്യങ്ങളാകുവാൻ ഒരു സാധ്യതയും ഇല്ലാത്ത ഭാവ നകൾക്കൊണ്ട് കവിൽ കുറിക്കുന്ന കവിയുടെ നേരമ്പോ ക്കിനെയാണ് ഇവിടെ ചന്ദ്രൻ പരിഹസിക്കുന്നത്.

ചന്ദ്രന്റെ വ്യംഗ്യധ്വനികളും, പരിഹാസങ്ങളും കേട്ട് കവി മിണ്ടാതിരിക്കുമ്പോൾ, കവിയുടെ ഉള്ളിലെ കാവ്യചേതന (കാ വ്യരചനാസിദ്ധി, കവിതി ചന്ദ്രനോട് പ്രത്യുത്തരങ്ങൾ പറയു വാൻ തുടങ്ങി, കാവ്യ തന പറഞ്ഞു: അല്ലയോ ചന്ദ്രാ! നീയൊന്ന് സൂക്ഷിച്ച് വീണ്ടും നോക്കു… എന്നെ നിനക്ക് പരി ചയമുണ്ടോ? എന്റെ സ്വപ്നങ്ങൾ ജലത്തിലെ കുമിളകളാണ് എന്നാണോ നീ മനസ്സിലാക്കിയിരി ക്കുന്നത്? ഈ കുമിളക ളിലെ ജലത്തിൽ സ്ഥിതി

ചെയ്യുന്ന അഗ്നിയെ നീ തിരിച്ചറി യാത്തത് എന്തുകൊണ്ടാണ്? ഇവിടെ കവിതയുടെ ശക്തി യെക്കുറിച്ചുളള സ്പഷ്ടമായ സൂചന ദിനകർജി നല ന്നു. കവിയുടെ സ്വപ്നങ്ങളിൽ പരിവർത്തനത്തി ന്റെ അഗ്നി സ്ഫുല്ലിംഗങ്ങൾ ഉണ്ടെന്ന് കവി ഇവിടെ സമർത്ഥിക്കുന്നു. ചന്ദ്രനെ കാവ്യചേതന വെല്ലുവിളിച്ചുകൊണ്ട് തുടർന്ന് പറഞ്ഞു: ഞാൻ സ്വപ്നങ്ങളിൽ മാത്രം വിശ്വസിക്കുന്നില്ല. എന്റെ സ്വപ്നങ്ങളെ എന്റെ ചിന്താവിചാരങ്ങളുടെ അഗ്നി യിൽ ഉരുക്കിയുരുക്കി അവയെ കാരിരുമ്പാക്കി മാറ്റിയെ ടുക്കുവാൻ എനിക്ക് ശക്തിയുണ്ട്.

ആ കാരിരുമ്പുകൊണ്ട് പുതിയ പുതിയ നിർമ്മാണങ്ങൾക്ക് ബലവത്തായ മൂലക്ക ലും, ദൃഢമായ ചുമരുകളും സ്ഥാപിക്കുവാൻ എനിക്ക് സാധിക്കും (സമൂഹത്തിലെ വലിയ മാറ്റങ്ങൾക്കും, പുതിയ കണ്ടുപിടുത്തങ്ങൾക്കും എഴുത്തുകാരന്റെ തൂലികക്ക് വഴി യൊരുക്കുവാൻ സാധിക്കുമെന്ന് ദിനകർജി ഇവിടെ സ്പഷ്ടമാക്കുന്നു).

കാവ്യഭാവന വീണ്ടുപറയുന്നു: അല്ലയോ ചന്ദ്രാ! നീ ഇപ്പോൾ കാണുന്നത് ജനിച്ച് മരിച്ചുപോയ ആ പഴയ മനുഷ്യനായ മനുവിനെയല്ല. ആ മനുവിന്റെ പുത്രനായ പുതിയ മനുഷ്യ നെയാണ് നീ ഇവിടെ കാണുന്നത്. ഈ പുതിയ മനുഷ്യന്റെ സ്വപ്നങ്ങൾക്ക് നാവുകളുണ്ട്. ആ നാവുകൾക്ക് വലിയ ശക്തിയും

മൂർച്ചയുമുണ്ട്. അവന്റെ വിചാരങ്ങളിൽ അസ ങ്ങളുണ്ട്. അവന്റെ സ്വപ്നങ്ങളുടെ കൈകളിൽ മൂർച്ചയേ റിയ വാളും ഉണ്ട്, കവിതകളിൽ പഴയതിനെ വെട്ടിമാറ്റി നശി ഷിച്ച് പുതിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കുവാനു ഉള്ള ശക്തിയുണ്ടെന്ന് ദിനകർജി ഇവിടെ സമർത്ഥിക്കു ന്നു. കവി ഭാവനകളിലുളള സ്വപ്നങ്ങൾ പുതുയുഗ സൃഷ്ടി യുടെ കാഹള ധ്വനികളാണെന്ന് കവി സ്ഥാപിക്കുകയും ചെയ്യുന്നു.

ചന്ദ്രനെ വീണ്ടും വെല്ലുവിളിച്ചുകൊണ്ട് കാവ്യചേ തന പറ യുന്നു; ചന്ദ്രാ! സ്വർഗ്ഗ സമാട്ടിനോട് നീ പോയി പറയു… ഞങ്ങൾ കവികൾ ഞങ്ങളുടെ സ്വപ്നങ്ങളുമായി എന്നും ആകാശത്തേയ്ക്ക് കയറികൊണ്ടിരിക്കുന്നവരാണ്… സ്വർ സാമാട്ടി നെ കീഴടക്കുവാൻ ഞങ്ങളുടെ സ്വപ്നങ്ങൾ ക്ക് സാധിക്കും.

സ്വർഗത്തിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന ഞങ്ങൾ സ്വപ്നജീവികളെ തടയുവാൻ കരുത്തും തന്റേ ടവും ഉണ്ടെങ്കിൽ ഒരു കൈ നോക്കുവാൻ സ്വർഗ്ഗ സമാട്ടി നോട് പോയി പറയുന്നു. (പുരോഗമന ആഗ്രഹവും, പരി വർത്തന മോഹവും വഴിയായി മനുഷ്യന്റെ ഉളളിൽ ഉടലെ ടു ക്കുന്ന ഗുണ പരമായ ക്രിയാത്മക ശക്തിയ്ക്ക് വിരുദ്ധമായി നില്ക്കുന്ന പിൻതിരിപ്പൻ പാരമ്പര്യ ശക്തിക ളെയാണ് സ്വർഗ്ഗ സമാട്ട് എന്ന് കവി

വിളിക്കുന്നത്. പരിവർത്തനങ്ങൾക്ക് വിധേയമാകാൻ വിസമ്മതിക്കുന്ന എല്ലാ പിൻതിരിപ്പൻ പാരമ്പര്യങ്ങളേയും തകർത്ത് സ്വപ്നഭാവന കളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി മനുഷ്യ സമൂഹത്തിന് എഴു ത്തുകാരന്റെ തൂലിക വിപ്ലവാത്മ ക ര മായ മുന്നേറ്റം നടത്തുവാനുള്ള ശക്തി നല്കും എന്ന് കവി ഇവിടെ സ്ഥാപിക്കുന്നു കവിതയിൽ ചന്ദ്രൻ പരിവർത്തനങ്ങൾക്ക് വിധേയമാകു വാൻ വിസമ്മതിക്കുന്ന ഉപയോഗശൂന്യമായ പാരമ്പര്യങ്ങ ളുടെ പ്രതീകവും, പ്രതിനിധിയും, വക്താവുമാണ്. മാറ്റത്തിന് വേണ്ടി നിലകൊളളുന്ന ജനജീവിത മനഃസാക്ഷിയുടെ പ്രതീ കമാണ് കവിയും.

കവിയുടെ കാവ്യഭാവനയും. മനുഷ്യന്റെ സ്വപ്നങ്ങളെ ആർക്കും തടയാനാവില്ല എന്ന് കവി ഇവിടെ കവിതയിൽ സമർത്ഥിക്കുന്നു. സ്വപ്നലോക ത്തിലും, ഭാവനാലോകത്തിലും മാത്രം ജീവിക്കാതെ സ്വപ്ന ങ്ങളെ യാഥാർഥ്യങ്ങളാക്കി മാറ്റി ജീവിതവിജയത്തിൽ എത്തിച്ചേരുവാൻ കവി നമ്മെ പ്രേരിപ്പിക്കുന്നു. കവിത യുടെ ശക്തി അപാരമാണെന്ന് കവിതയിലൂടെ കവി ഇവിടെ സമർത്ഥിക്കുന്നു. കവിയുടെ തൂലികക്ക് വാളിനെ ക്കാൾ മൂർച്ചയുണ്ട് എന്ന് കവി സ്ഥാപിക്കുന്നു. ലോകത്തിൽ എത്രയോ വലിയ മാറ്റങ്ങൾക്ക്

എഴുത്തുകാരന്റെ തൂലിക കാരണം തീർത്തിരിക്കു ന്നു! വാസ്തവത്തിൽ രണ്ടു കവിത ദിൻകർജിയുടെ ഒരു ആത്മാവലോകനം അഥവാ സ്വയം വിലയിരുത്തൽ എന്ന തുപോലെ മനസ്സിലാക്കാം, കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിൽ നാം വായിക്കുന്നു! ദിൻകർജി തന്റെ സാഹിത്യസേവന ത്തിൽ അർത്ഥമില്ലാത്ത ഒരു തത്വശാസ്ത്രത്തിലും കുടുങ്ങി കിടക്കുന്നവനല്ല എന്ന് ഇവിടെ സ്വയ മായി നമ്മെ പരിചയപ്പെടുത്തുന്നു.

ഛായാവാദത്തിന്റെ ഭാവ നാലോകത്തിനും, അതിലെ ഭാവനകൾക്കും അർത്ഥമുണ്ടെന്ന് മായാവാദത്തിന്റെ വിമർശകരോട് di 31 ന് കവിത യിലുടെ ദിൻകർജി പറയുന്നു. ഛായാവാദി കവികൾക്ക് ചന്ദ്രൻ വെറുമൊരു ഭാവനാസഹാ ജിയും സൃഷ്ടിയുമാണ്. എന്നാൽ, ദിൻകർജി ഇവിടെ ചന്ദ്ര നിലുടെ യഥാർത്ഥ ലോകത്തെ കുറിച്ച് നമ്മെ മനസ്സിലാക്കി പ്പിക്കുന്നു.

മായാവാദത്തിൽ നിന്നുകൊണ്ട്, അതിനെ ശുദ്ധീകരിക്കുന്ന ദിൻകർജിയുടെ സാഹിത്യപ്രക്രിയയെ യാണ് നാമിവിടെ ദർശിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞു: എനിക്ക് ഒരു സ്വപ്നമുണ്ട്. മനുഷ്യർ ഭൂമിയിൽ എല്ലാവരും സഹോദരങ്ങ ളെപ്പോലെ ജീവിക്കുന്ന ഒരു നാൾ വരും എന്ന സ്വപ്നം.

ഈ കവിതയിലും ദിൻകർജി സ്വപ്നത്തെക്കുറിച്ച് പരാ മർശിച്ചുകൊണ്ട്, സ്വപ്നങ്ങളിലൂടെ യഥാർത്ഥലോ കത്തിൽ എത്തിചേരുവാനുള്ള യതത്തിന് മനുഷ്യ നെ ആഹ്വാനം ചെയ്യുന്നു. ചന്ദ്രനോട് കവി പറയുന്നു: നീ പോയി സ്വർഗ്ഗത്തിലെ ചരക വർത്തിയോട് ഈ കാര്യങ്ങൾ പറയുക. എന്നുവെ ച്ചാൽ, ചന്ദ്ര നെക്കാൾ ഉയരത്തിലാണ് സ്വർഗ്ഗചക വർത്തിയെന്ന് കവി ചന്ദ്രനെ മനസ്സിലാക്കിപ്പിക്കുന്നു.

മനുഷ്യന്റെ മാഹാത്മ്യവും, മനുഷ്യന്റെ സ്വപ്നങ്ങളുടെ പ്രാധാന്യവും കവി ഇവിടെ ഉയർത്തി കാണിച്ചിരിക്കുന്നു. ഉപയോഗപ്രദമല്ലാത്ത പാരമ്പ ര്യങ്ങൾ ഇന്ന് ചന്ദ്രനെക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെട്ട് അവസ്ഥയിൽ ആണെന്ന് കവി ഇവിടെ സൂചിപ്പിക്കുന്നു. മഹാകവി ജയദേവന്റെ ഗീതഗോവിന്ദത്തിൽ ശ്രീകൃഷ്ണ രാധാമാരുടെ ബാല്യകാലം ചിലവഴിച്ച യമുനാപുളിനം (വ്യ ന്ദാവനം) വളരെ ശ്രദ്ധേയമാണ്.

ഇതുപോലെ തന്നെയാണ് ഭാരതീയ പുരാണങ്ങളിലുള്ള പ്രമദവനം എന്ന സാങ്കല്പി ക സ്ഥ ല വും, പുരുഷ ന്മാർക്ക് പ്രവേ ശ ന മി ല്ലാത്ത, സ്ത്രീകൾക്ക് സ്വര്യമായി സഞ്ചരിക്കുവാനും കളിച്ചു രസിച്ചുല്ലസിക്കുവാനുമുള്ള സ്ഥലമാണ് പ്രമദവനം. യമു നാപുളിനത്തെ ഇന്നത്തെ കുട്ടികളുടെ പാർക്ക് എന്നതായി മനസ്സിലാക്കാം.

പ്രമദവനം ഇന്ന് പലയിടത്തും ലേഡീസ് ഓൺലിയായി പുനർജനിക്കുന്നു. വൃന്ദാവനവും, പ്രമദവ നവുമൊക്കെ കവികളുടെ സ്വപ്ന സാങ്കല്പിക ലോകങ്ങ ൾ ആയിരുന്നുവെങ്കിലും അവയൊക്കെ ഇന്ന് നിത്യജീവി തത്തിന്റെ ഭാഗങ്ങളും അവസ്ഥകളുമായി തീർന്നിരിക്കുന്നു.

രാമായണ ത്തിലെ സീതാപഹരണവുമായി ബന്ധപ്പെട്ട പുഷ്പകവിമാനം ഇന്ന് വിവിധയിനങ്ങ ളിലുള്ള വിമാനങ്ങ ളായി യാഥാർത്ഥ്യലോകത്തി ലേക്ക് കടന്നുവന്നിരിക്കുന്നു. ഇത്തരം സംഗതിക ളെയൊക്കെ സൂചിപ്പിച്ചുകൊണ്ടാകാം കവിയുടെ സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യങ്ങളായി തീരുവാ നുള്ള സാധ്യത തീർച്ചയായും ഉണ്ട് എന്ന് ദിൻകർജി ജ കവിതയിൽ സമർത്ഥിക്കുന്നത്,

ആധുനിക മനശാസ്ത്രത്തിന്റെ പിതാവായ ഫായിഡിന്റെ എന്നീ ആദർശങ്ങളും ദിൻകർജി കവിതയിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി വേണമെങ്കിൽ വ്യാഖ്യാനിച്ചു മനസ്സിലാക്കാം. തത്വങ്ങൾ ജീവി തത്തെ ആസക്തിയോടെ നുകരൂ, ജീവിതാനുരാഗ ത്തിൽ ജീവിക്കു എന്നീ ആദർശങ്ങളെ

പ്രോത്സാഹിപ്പിക്കുന്നു. ദിൻകർജി കവിതയിൽ ജീവിതത്തോടുള്ള ആകർഷണം, തായ്പര്യം എന്നിവക്ക് പ്രാധാന്യം നല്കിയിരിക്കുന്നു, അതുകൊണ്ട് ജീവിതസ്വപ്നങ്ങൾക്ക് തീക്ഷണതയു ണ്ട്. ജീവിതസ്വപ്നങ്ങളോടുകൂടെ സ്വർഗ്ഗത്തിലേക്ക് മുന്നേ റുന്നവരാണ് മനുഷ്യർ എന്നൊക്കെ ആ കവിത യിൽ ദിൻകർജി പറഞ്ഞിരിക്കുന്നു.

ഭാരത ത്തിന്റെ മുൻ രാഷ്ട്രപതി യായിരുന്ന അബ്ദുൾ കലാംജി പറഞ്ഞു: മഹത്തായ സ്വപ്നങ്ങൾ കാണുന്ന വ രുടെ സ്വപ്നങ്ങൾ എന്നും പൂർത്തീകരിക്കപ്പെടു ന്നു. ദിൻകർജിയുടെ കവിതയിൽ സ്വപ്നനിറവേറ ലിന് വലിയ പ്രാധാന്യം നല്കിയിരിക്കുന്നു.

Conclusion

The poem “चाँद और कवि” is a call to action. It is a reminder that we should never give up on our dreams, no matter how difficult they may seem. The poem also suggests that the old order must be challenged in order for the new order to emerge.

आपकी आवाज़ Summary in Malayalam

आपकी आवाज़ Summary in Malayalam

आपकी आवाज़ “Aapki Awaaz” (Your Voice) is a poem written by the Indian poet Chandrakant Devtale. It is a celebration of the power of the human voice. The Summary begins with the poet describing the different ways in which people use their voices. They use their voices to speak, sing, laugh, cry, and to express their thoughts and feelings. The poet believes that the human voice is a powerful tool that can be used to connect with others, to create change, and to make the world a better place.

आपकी आवाज़ Summary in Malayalam

എഡിറ്റോറിയൽ അതി: ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി നടത്തപ്പെടുന്ന ഭരണമാണ് ജനാധിപത്യം. ഇന്ത്യയെ പോലൊരു ജനാധിപത്യരാജ്യത്തിൽ ജനങ്ങൾക്ക് അർഹമായ അവകാശങ്ങൾ നഷ്ടപ്പെടുക എന്നത് ഒരു നിത്യേന സംഭ വമായിക്കൊണ്ടിരിക്കുന്നു.

അവകാശങ്ങൾ നഷ്ടപ്പെടുന്ന ജനങ്ങൾക്കുവേണ്ടി വാദിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ജനങ്ങളുടെ ശബ്ദമായി മാറുന്ന ന്യൂസ് പേപ്പറുകളിലെ കുറിപ്പാണ് (എ ഡിറ്റോറിയൽ) നെ വർത്തമാനപത്രങ്ങളുടെയും മാസിക കളുടെയും മുഖപ്രസംഗം എന്നു പറയുന്നു.

എഡിറ്റോറിയലിലൂടെ ജനങ്ങളുടെ അവകാശസംരക്ഷ ണവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും, പ്രശ്ന പരിഹാര നിർദ്ദേശങ്ങളും പൊതുജനാഭിപ്രായം എന്ന രീതി യിൽ ബന്ധപ്പെട്ട അധികാരികളിൽ എത്തിക്കുവാൻ ഫല പ്രദമായ ശ്രമം നടത്തുന്നു. ഈ ദിശയിൽ വിലയിരുത്തു മ്പോൾ എഡിറ്റോറിയലിന് വലിയ പ്രാധാന്യവും, പ്രസ ക്തിയും, ശക്തിയും ഉണ്ട്.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു ന്യൂസ് പേപ്പറിന്റേയോ, മാസികയുടേയോ എഡിറ്റോറിയൽ വളരെ പ്രധാനപ്പെട്ടതാ ണ്. ഒരു പ്രതമോ, മാസികയോ ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പ്രകടിപ്പിക്കുന്ന സ്വന്തം അഭിപ്രായമാണ് എഡിറ്റോ റിയൽ.

ഈ അഭിപ്രായത്തിലൂടെ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ട ഉദ്ദേശ്യം, പിന്താങ്ങുന്ന പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുത്ത് എഡി ജസ്റ്റോറിയലിലൂടെ പത്രങ്ങളും മാസികകളും താന്താങ്ങളുടെ ജീവിത വീക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നു.

ജനാധിപത്യത്തെ കാത്തുരക്ഷിക്കുക എന്ന ഒരു ദൗത്യം കുടി എഡിറ്റോറിയൽ നിർവ്വഹിക്കുന്നു. എഡിറ്റോറിയൽ എഴുതുന്നത് സാധാരണയായി എഡിറ്റർ തന്നെയാണ്. എഡിറ്റോറിയൽ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കു പ്രധാന കാര്യങ്ങളുണ്ട്.

ഏതെങ്കിലും ഒരു സമകാലീന സംഭ വത്തെക്കുറിച്ചായിരിക്കണം എഡിറ്റോറിയൽ. സംഭവങ്ങളു മായി ബന്ധപ്പെട്ട എല്ലാ സംഗതികളും, കണക്കു വിവര ങ്ങളും എഡിറ്റോറിയൽ എഴുതുമ്പോൾ ഉൾപ്പെടുത്തേണ്ട തുണ്ട്. പ്രധാന സംഭവങ്ങൾ ഒഴിവാക്കാതെ സംക്ഷിപ്ത രൂപ ത്തിലായിരിക്കണം എഡിറ്റോറിയൽ. കുറിക്കുകൊള്ളുന്ന ആകർഷകമായ ഭാഷയിലായിരിക്കണം

എഡിറ്റോറിയൽ. താന്താങ്ങളുടെ സിദ്ധാന്തങ്ങളെയും, ജീവിത വീക്ഷണങ്ങ ളെയും നീതീകരിച്ച് പൊതുജനങ്ങളുടെ പിന്തുണ സ്ഥാപി ച്ചെടുക്കുന്ന ശൈലിയിലായിരിക്കണം എഡിറ്റോറിയൽ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ എഡിറ്റോറിയലിൽ ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് എളുപ്പം മനസ്സിലാ കുന്ന രീതിയിലായിരിക്കണം എഡിറ്റോറിയലിന്റെ രൂപം.

‘ദൈനിക് ജാഗരൺ’ എന്നത് ഒരു ഹിന്ദി ദിനപത്രമാണ്, ഈ ന്യൂസ് പേപ്പറിന്റെ 2013 ഓഗസ്റ്റ് 19, തിങ്കളാഴ്ചയിലെ എഡി റ്റോറിയൽ തലസ്ഥാനമായ ഡെൽഹിയിൽ പരക്കുന്ന ഡെങ്കി ഷനി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളുമായി ബന്ധപ്പെ ട്ടതായിരുന്നു. ഈ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെ സംഖ്യ നിരത്തിക്കൊണ്ട് സർക്കാരിന്റെ പക്ഷത്തുനിന്ന് പ്രതിരോധ മരുന്ന് നൽകലിൽ ഉണ്ടായ വീഴ്ച്ചയെ എഡിറ്റോറിയൽ കുറ്റ പ്പെടുത്തുന്നു.

കൊതുക് നിവാരണത്തിന് സർക്കാരിന്റെ ഭാഗ ത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് എഡിറ്റോറിയൽ സ്ഥാപിക്കുന്നു. സർക്കാരിന്റെ കൂടെ പ്രാദേശിക ഭരണ സംവിധാനങ്ങളും ഒത്തൊരുമയിൽ പ്രവർത്തിച്ച് ഈ രോഗങ്ങളെ എത്രയുംവേഗത്തിൽ നിയന്ത്രണവിധേയമാക്കണമെന്ന നിർദ്ദേശവും എഡിറ്റോറിയലിൽ ഉണ്ട്.

(ഇത്തരം എഡിറ്റോറിയലിലൂടെ വലിയ പൊതുജന പിന്തുണ ‘ദൈനിക് ജാഗരൺ നേടിയെടുക്കുന്നു. ഒരു പ്രതത്തിന്റെ പ്രചാ രണത്തിന് നല്ല എഡിജാനിയൽ തീർച്ചയായും കാരണമാകും.

Conclusion

“Aapki Awaaz” is a powerful and inspiring poem that celebrates the power of the human voice. It reminds us that we all have the power to make a difference in the world, simply by using our voices.

PSEB 3th Class Punjabi Summaries Punjab Board

PSEB 3th Class Punjabi Summaries Punjab Board

The PSEB (Punjab School Education Board) PSEB 3rd Class Punjabi Summaries offer concise insights into Punjabi language and literature, aiding students in comprehending the rich cultural and linguistic heritage of Punjab. PSEB  3rd Class Punjabi summaries play a crucial role in facilitating students’ understanding of Punjabi texts and fostering their language skills.

PSEB 3rd Class Punjabi Summaries Punjab Board

In conclusion, the PSEB 3rd Class Punjabi summaries serve as valuable resources for students to navigate and appreciate the Punjabi language and literature. They promote a deeper connection to Punjab’s cultural heritage and enhance linguistic proficiency.

ब्लैक : स्पर्श जहाँ भाषा बनता है Summary in Malayalam

ब्लैक स्पर्श जहाँ भाषा बनता है Summary in Malayalam

The Hindi film “ब्लैक : स्पर्श जहाँ भाषा बनता है” (Black: The Touch Where Language is Born) is a 2005 drama film directed by Sanjay Leela Bhansali. The film stars Rani Mukerji as Michelle McNally, a deaf and blind girl who is raised by a strict Catholic nun named Sister Clodagh (Lillete Dubey). Michelle eventually learns to communicate through touch and sign language, and she goes on to become a teacher for other deaf and blind children.

ब्लैक : स्पर्श जहाँ भाषा बनता है Summary in Malayalam

നാം സിനിമ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ട് സിനിമയിലെ പ്രധാന ഘടകങ്ങളായ സംവിധാനം, അഭിനയം, സംഗീതം, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം, എഡിറ്റിംഗ്, നൃത്തസംവിധാനം എന്നിങ്ങനെയുള്ളവയെ കുറിച്ച് വിലയിരുത്തി ഗുണനിലവാരം കണ്ടുപിടിക്കുവാൻ നമുക്ക് സാധിക്കണം.

ഒരു സിനിമയുടെ മേൽ സൂചിപ്പിച്ചതടക്കമുള്ള എല്ലാ ഘട് കങ്ങളെയും വിശകലനം ചെയ്ത് വിലയിരുത്തുന്നതിനെ യാണ് സിനിമാനിരൂപണം എന്നു പറയുന്നത്. എന്നുവെ ച്ചാൽ, സിനിമയുടെ ഗുണദോഷങ്ങളെ വേർതിരിച്ച് ഗ്രഹിക്കുവാൻ സാധിക്കുന്നതാണ് സിനിമാനിരൂപണം.

മറ്റു ദൃശ്യ കലാരൂപങ്ങളെക്കാൾ മേൽ സൂചിപ്പിച്ച് തരത്തിലുള്ള അനേകം കലകൾ സിനിമയിൽ സമ്മേളിച്ചിട്ടുള്ളതുകൊണ്ട് സിനിമാനിരൂപണ ത്തിന് അഥവാ സിനിമയെക്കുറിച്ചുള്ള വിലയിരുത്തലിന് വലിയ പ്രാധാന്യമുണ്ട്. ഏറ്റവും നല്ല ഹിന്ദി ചിത്രത്തിനുള്ള നാഷണൽ അവാർഡ് കര സ്ഥമാക്കിയ സിനിമയാണ് ബ്ലാക്ക്.

വികലാംഗവ്യക്തികളുടെ ജീവിതങ്ങളിലെ സങ്കടങ്ങളും സംഘർഷങ്ങളും, ദുരന്തങ്ങളും ദയനീയതകളും ഹൃദയസ്പർശിയായ രീതിയിൽ ഈ സിനിമ യിൽ ചിത്രീകരിച്ചിരിക്കുന്നു.

സഞ്ജയ് ലീല ഭൻസാലിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ‘ബ്ലാക്ക് മനസ്സിനെ സ്പർശിക്കുന്ന ഒരു നല്ല ചിത്രമാണ്. ഹെലൻ കെല്ലറിനും, ഹെലന്റെ അദ്ധ്യാപികയായിരുന്ന ആനി സള്ളിവറിനും സമർപ്പിക്കപ്പെ ട്ടിട്ടുള്ള സിനിമയാണ് ബ്ലാക്ക്.

ബ്ലാക്ക് സിനിമയിലെ നായിക മിഷേൽ മകനലിയാണ്. അവൾ അന്ധയും ബധിരയും മൂകയുമായ ഒരു പെൺകു ട്ടിയാണ്. തന്റെ അംഗവിഹീനതയിൽ സങ്കടപ്പെട്ട് അവൾ വലിയ ശാഠ്യക്കാരിയും ആക്രമണസ്വഭാവക്കാരിയും ആയി തീരുന്നു.

ദുഃഖിതരായ മാതാപിതാക്കൾ അവളെ പഠിപ്പിക്കു വാനും സൽസ്വഭാവത്തിൽ ആക്കുവാനും അന്ധ ബധിര വിദ്യാലയത്തിലെ ദേവരാജ് സഹായ് എന്ന അദ്ധ്യാപകനെ നിയ മിക്കുന്നു. ദേവരാജ് വിചിത്രസ്വഭാവക്കാരനും മദ്യപാനിയുമാ യിരുന്നു. മിഷേലിനോട് ആദ്യമാദ്യം അദ്ധ്യാപകൻ വളരെ കർശനമായും കഠിനമായുമാണ് പെരുമാറിയിരുന്നത്. പക്ഷെ, ദേവ രാജ് ക്രമേണ മിഷേലിനെ വീടിന്റെ പുറത്തുകൊണ്ടുപോയി

പ്രകൃതിയിലെ ഓരോ സംഭവങ്ങളേയും പരിചയപ്പെടുത്തി കൊടുക്കുന്നു. മിഷേൽ സൽസ്വഭാവിയായിത്തീരുന്നു. സംസാരിക്കുവാനും കേൾക്കുവാനും ഒരു പരിധി വരെ അവൾ കഴിവ് നേടിയെടുക്കുന്നു, മിഷേലിനെ ദേവരാജ് ഒരു സ്കൂളിൽ ചേർത്തു. മിഷേലിനെ ബിരുദധാരിണിയാക്കുക എന്നതായിരുന്നു ദേവരാജിന്റെ വലിയ ആഗ്രഹം.

പക്ഷേ, ദേവരാജിനോടുള്ള മിഷേലിന്റെ അടുപ്പം ചിതമല്ലാത്ത ചില പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് സാവധാനം സാവധാനം ദേവരാജ് മനസ്സിലാക്കുന്നു. ഈ കാരണം കൊണ്ട് ദേവരാജ് മിഷേലിനെ വിട്ട് എവിടെയോ ആ പ്രത്യക്ഷനാകുന്നു.

12 വർഷങ്ങൾക്കുശേഷം ദേവരാജിനെ അന്വേഷിക്കുവാൻ മിഷേൽ ഒരുമ്പെടുന്നു, മിഷേലിന്റെ അന്വേഷണ ത്തിൽ സംഭവിക്കുന്ന സംഗതികളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ദേവരാജ് ഒരു ആശുപത്രിയിലുണ്ട ന്ന് മിഷേൽ മനസ്സിലാ ക്കുന്നു. മറവിരോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ദേവ രാജ്, ദേവരാജി ന് മിഷേലിനെ തിരിച്ചറിയുവാൻ സാധി ക്കാതെ വരുന്നു. തന്റെ അദ്ധ്യാപകന്റെ ഈ അവസ്ഥയിൽ മിഷേൽ ആകെ തകർന്നുപോയി.

പക്ഷെ, ദേവരാജിനെ പഴയഓർമ്മകളിലേക്ക് കൊണ്ടുവരുന്നതിൽ അവസാനം മിഷേൽ വിജയിക്കുന്നു. അവൾ ദേവരാജിന്റെ കൈപിടിച്ച് മുന്നോട്ട് നടക്കുന്നു. ബ്ലോക്കിന്റെ തിരക്കഥ മനുഷ്യവികാര ങ്ങ ളുടെ കുട്ടി ചേർക്കൽ കൊണ്ട് സ്യഷ്ടിച്ചിട്ടുള്ളതാണ്. വികലാംഗജീവി തത്തിലെ ദുരന്തങ്ങളുടെ ഹൃദയവേദന കാണികളുടെ മന സ്സിൽ സ്പർശിക്കുന്ന രീതിയിലാണ് ഭവാനി അയ്യരും പ്രകാശ് കപാഡിയയും, സഞ്ജയ് ലീല ഭൻസാലിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയിലെ സംഭാഷണങ്ങളും കഥാപാത്രങ്ങ ളും സിനിമയുടെ ഭാവത്തിനും ചുറ്റുപാടു കൾക്കും വളരെ യോജിച്ചതാണ്. സിംലയുടെ മനോഹര മായ അന്തരീക്ഷത്തിൽ രവി കെ. ചന്ദ്രൻ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കു ന്നു. സിനിമയുടെ ഓരോ ഷോട്ടും സുന്ദരമാണ്. റസൂൽ പൂക്കുട്ടിയുടെ ശബ്ദമി ശ്രണം വളരെ ഉന്നതനിലവാരം പുലർത്തുന്നു.

ബേലാ സെഹഗാൾ വളരെ വിദഗ്ദമായി സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. സിനിമയിൽ ഒരേയൊരു ഗാനം മാത്ര മാണുള്ളത്. അത് വളരെ ആകർഷകവും സന്ദർഭോചിത വുമായിരിക്കുന്നു. അമിതാഭ് ബച്ചൻ, റാണി മുഖർജി, ഐഷ കപൂർ എന്നി വരാണ് പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ദേവരാജിന്റെ റോൾ അമിതാഭ് ബച്ചൻ വളരെ മനോഹരമാക്കിയിരിക്കുന്നു. മിഷേലിന്റെ ബാല്യകാലം ഐഷാ കപൂർ വിദഗ്ദമായി അഭിനയിച്ചിട്ടുണ്ട്. റാണി മുഖർജിയുടെ അഭിനയം വളരെ മികവുറ്റതാണ്.

ബ്ലാക്ക് സിനിമയെ ഉന്നതനിലവാരത്തിൽ ഉള്ളത് ആക്കി ത്തീർക്കുന്നതിൽ സംവിധായകൻ ലീലാ ഭൻസാലി തീർച്ച യായും വിജയിച്ചിട്ടുണ്ട്. എഡിറ്റിംഗ്, ഛായാഗ്രഹണം തുട ങ്ങിയ മറ്റ് എല്ലാ ഘടകങ്ങളും വളരെ മികവുറ്റത് തന്നെയാ ണ്. തീർച്ചയായും ബ്ലാക്ക് ആധുനിക ഇന്ത്യൻ സിനിമകളിൽ ഒരു നാഴികക്കല്ലാണ്.

Conclusion:

“ब्लैक : स्पर्श जहाँ भाषा बनता है” is a powerful and moving film that tells the story of a young girl who overcomes incredible odds to achieve her dreams. The film is a celebration of the human spirit and the power of love and compassion.

The film also explores the themes of communication, language, and identity. Michelle’s journey to learn to communicate is a metaphor for the journey that all humans take to understand ourselves and the world around us.

Must Watch:

PSEB 6th Class Punjabi Summaries Punjab Board

PSEB 6th Class Punjabi Summaries Punjab Board

The PSEB (Punjab School Education Board) PSEB 6th Class Punjabi Summaries offer concise insights into Punjabi language and literature, aiding students in comprehending the rich cultural and linguistic heritage of Punjab. PSEB  6th Class Punjabi summaries play a crucial role in facilitating students’ understanding of Punjabi texts and fostering their language skills.

PSEB 6th Class Punjabi Summaries Punjab Board

In conclusion, the PSEB 6th Class Punjabi summaries serve as valuable resources for students to navigate and appreciate the Punjabi language and literature. They promote a deeper connection to Punjab’s cultural heritage and enhance linguistic proficiency.

PSEB 7th Class Punjabi Summaries Punjab Board

PSEB 7th Class Punjabi Summaries Punjab Board

The PSEB (Punjab School Education Board) PSEB 7th Class Punjabi Summaries offer concise insights into Punjabi language and literature, aiding students in comprehending the rich cultural and linguistic heritage of Punjab. PSEB  7th Class Punjabi summaries play a crucial role in facilitating students’ understanding of Punjabi texts and fostering their language skills.

PSEB 7th Class Punjabi Summaries

In conclusion, the PSEB 7th Class Punjabi summaries serve as valuable resources for students to navigate and appreciate the Punjabi language and literature. They promote a deeper connection to Punjab’s cultural heritage and enhance linguistic proficiency.

दोहे Summary in Malayalam

दोहे Summary in Malayalam

Kabir was a 15th-century Indian mystic poet and philosopher. He was born to a Muslim weaver family, but he was raised by Hindu Brahmins. This unique upbringing gave him a unique perspective on life and religion. The Summary of Kabir’s dohas are a reflection of his deep understanding of both Hinduism and Islam.

दोहे Summary in Malayalam

കബീർദാസ്: ഹിന്ദിയിലെ ഏറ്റവും പ്രശസ്തമായ ഒരു സാഹിത്യ ശാഖയാണ് ഭക്തിസാഹിത്യം, ഈശ്വരഭക്തിയെ വിഷയമാക്കി കബീർദാസ്, സൂർദാസ്, തുളസിദാസ് എന്നീ മഹാകവികൾ രചിച്ച കാവ്യങ്ങളാണ് ഹിന്ദി ഭക്തിസാഹി തത്തിൽ ഏറ്റവും പ്രാധാന്യമേറിയത്. തുഞ്ചത്തെഴുത്തച്ഛൻ, പൂന്താനം, അർണ്ണോസ് പാതിരി, ചാവറയച്ചൻ, സിസ്റ്റർ മേരി ബെനീൽ എന്നിവർ മലയാള ഭക്തി സാഹിത്യത്തിലെ പ്രമുഖരാണ്.

Also Read: यह हमारा अधिकार है Summary in Malayalam

സുർദാസ് ശ്രീകൃഷ്ണഭക്തിയും, തുളസിദാസ് ശ്രീരാമഭക്തിയും തങ്ങളുടെ കാവ്യരചനയ്ക്ക് വിഷയങ്ങളാക്കി. എന്നാൽ, കബീർദാസിന്റെ ഭക്തിസാഹിത്യം ‘നിർഗുണ ഭക്തിസാഹിത്യം’ എന്നാണ് അറിയപ്പെടുന്നത്. കബീർദാ സിനെ നിർഗുണ ഭക്തകവി എന്ന് വിളിക്കുന്നു.

1938 എ, ഡി, യിൽ കാശിയിൽ ജനിച്ച് 1518 ൽ മഗഹർ എന്ന സ്ഥലത്തു വെച്ച് മരണമടഞ്ഞ ഭക്തകവി കബീർദാസിന്റെ മുഖ്യതത്വചിന്ത ദൈവത്തെ ഒരു ഗുണങ്ങളിലും പരിമിത പ്പെടുത്തുവാൻ സാധിക്കുകയില്ല എന്നതാണ്. ദൈവം കവിതകൾ വായിക്കുന്ന ഏതൊരു വ്യക്തിക്കും എന്തെ കിലും പുതിയ ഒരു ജ്ഞാനം

ലഭിക്കും എന്നുള്ളത് ഇവിടെ പ്രത്യേകം ഓർക്കേ ണ്ടതാണ്. തന്റെ കവിതകളിലുടെ ജ്ഞാനം പകർന്നുകൊടുത്തു കൊണ്ട് ജനങ്ങളെ അന്ധ വിശ്വാസങ്ങൾക്കും അനീതികൾക്കും എതിരെ ജാഗരൂക മാകുവാൻ കബീർദാസ് പഠിപ്പിച്ചു.

ഇതിലൂടെ മതവൈരാഗ്യങ്ങളും, മതസംബന്ധി യായ ആചാ രാനുഷ്ഠാനങ്ങളുടെ ആധിക്യവും മാറ്റിയെടുക്കുവാൻ കബീർദാസ് യത്നിച്ചു. കുബീർദാസ് ഏകദൈവ വിശ്വാസി യായിരുന്നു, വിഗ്രഹാരാധനയെ അദ്ദേഹം എതിർത്തു, അതു കൊണ്ട് കുബീർദാസിനെ വിപ്ലവകാരിയായ ഭക്തകവിയായി മനസ്സിലാക്കു ന്നു. ഹിന്ദു മുസ്ലീം മതമൈത്രിയുടെ വലിയ പ്രചാരകനായിരുന്ന കബീർദാസ് വലിയ സാമൂഹ്യ പരി ഷ്കർത്താവും ആയിരുന്നു.

ഹിന്ദു സ്ത്രീയിൽ ജനിച്ച് കബീർദാസ് വളർന്നു വലുതായത് മക്കളില്ലാതിരുന്ന മുസ്ലീം ദമ്പതികളുടെ മകനായിട്ടാണ്. എഴുത്തും വായനയും അറിയാത്തവനായിരുന്നു കബീർദാസ്, തന്റെ ശിഷ്യന്മാരോട് പറ ത്തുകൊടുത്തിട്ടാണ് കബീർദാസ് കാവ്യരചന നടത്തിയത്. കബീർദാസ് കാവ്യരചന നടത്തിയിരിക്കുന്നത് പ്രധാനമായും दोहे

വൃത്തത്തിലാണ്. ഭക്തിസാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു വൃത്തമാണ് ali | I യെ “ഈരടി ശ്ലോകം’ എന്ന് മനസ്സിലാക്കാവുന്നതാണ്. ഒരു ആശയത്തെ രണ്ട് വരികളിൽ ഉൾക്കൊള്ളിച്ച് കാവ്യരചന നടത്തുന്ന ശൈലിയാണ് യിൽ ഉള്ളത്. മനുഷ്യമനസ്സുകളിൽ മാനുഷിക ഗുണ ങ്ങളായ പരസ്നേഹം, ദയ, വിഷമില്ലായ്മ.

മൂഢത്വമി ല്ലായ് എന്നിവ സംരക്ഷിക്കുക എന്നതാ ണ് കബീർ ദോഹികളിൽ പ്രധാനമായും നാം കാണുന്ന സംഗതികൾ, മനുഷ്യനെ മുന്നോട്ട് നയിക്കേണ്ടത് ഇഞാനം ആയിരിക്കണം എന്ന് കബീർദാസ് തന്റെ കവിതകളിലൂടെ മനുഷ്യനെ പഠിപ്പിച്ചു. സധുക്കടി (ടി ഭാഷയിലാണ് കബീർദാസ് കാവ്യരചന നടത്തിയിരിക്കുന്നത്.

ഹിന്ദി, മറാഠി, പഞ്ചാബി, ഹരി യാണി, ബജ് എന്നിങ്ങനെയുള്ള അഞ്ചു ഭാഷകളുടെ മിശ്രി ത രൂപത്തിനെയാണ് കബീർദാസിന്റെ സധുക്കടി ഭാഷ എന്ന് പറയുന്നത്. കബീർ കവിതകൾക്ക് ഇന്നും വലിയ പ്രസക്തിയുണ്ട്. സാമൂഹിക ജീവിതവും, മതജീവിതവുമായി ബന്ധ പ്പെട്ട ഇന്നത്തെ മനു ഷ്യന്റെ ജീവിത ത്തിനും കബീർദോഹകൾ വഴികാട്ടിയാണ്. പാഠപുസ്തകത്തിലെ കബീർ ശ്ലോകങ്ങളുടെ തർജമ താഴെ നൽകിയിരിക്കുന്നു.

Conclusion:

Kabir’s dohas are still relevant today. They offer guidance and wisdom on a wide range of topics, from spirituality to social justice. Kabir’s dohas are a reminder that we should always strive to see the truth and to live our lives authentically.

जुलूस Summary in Malayalam

जुलूस Summary in Malayalam

The story of “जुलूस” (The Procession) by Premchand is a heartwarming tale about the power of dreams and the importance of community. It is set in a small Indian town that is celebrating the birth anniversary of Lord Krishna. The protagonist of the Summary is a young boy named Ramu who dreams of participating in the procession dressed as Lord Krishna. However, Ramu’s family is poor and cannot afford to buy him a new costume.

जुलूस Summary in Malayalam

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജാതിമതഭേദമെ ന്യേ വലിയ ത്യാഗങ്ങളിലൂടെ പങ്കെടുത്ത ഭാരതീയ ജനതയുടെ സഹ നത്യാഗങ്ങളെ ചിത്രീകരിക്കുന്ന ഒരു ഏകാങ്കമാണ് 11 വാസ്തവത്തിൽ 1, ഹിന്ദിയി ലെ കഥാസമാട്ട് എന്ന് അറിയ പ്പെടുന്ന പ്രം മരന്ദിന്റെ ഒരു ചെറുകഥയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ പ്രാ മന് എഴുതിയ രാഷ്ട്രഭക്തി മാറ്റൊലി കൊള്ളുന്ന ഈ ചെറുകഥ വളരെ പ്രശസ്തമാണ്. 4 ചെറുകഥയുടെ നാടകാവിഷ്ക്കരണം ചിത്ര മുൽ ചെയ്തിരിക്കുന്നു.

ചിത്ര മുദൽ: 1944 ഡിസംബർ 10-ാം തിയ്യതി തമി നാട്ടിലെ ചെന്നെയിൽ ജനിച്ച ചിത്ര മുദുൽ ആധുനിക ഹിന്ദി സാഹിത്യത്തിലെ ഏറ്റവും പ്രശസ്തയായ ഒരു സാഹി ത്യകാരിയാണ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ ഹിന്ദി സാഹിത്യലോകത്ത് ചിത മുദുൽ വളരെ പ്രശസ്തയാണ്.

Also Check: दोहे Summary in Malayalam

സ്ത്രീ വിമോചനത്തിന്റെ പ്രവാചികയാണ് ചിത്ര മുൽ. സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങൾ ചിത്ര മുലിന്റെ രചനകളിൽ സമൃദ്ധമായിട്ടുണ്ട്, അവഗ ണിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ഉന്നമനത്തെയും വിമാ ചനതയും ലക്ഷ്യമാക്കി സാഹിത്യ രചനകൾ നടത്തുന്ന ചിത്ര മുലിന്റെ സാഹിത്യം ഗവേഷണ വിദ്യാർത്ഥി കൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

2005 – ൽ ഇന്ത്യ മുഴുവൻ പ്രേം ചന്ദിന്റെ 125 ജയന്തി ആഘോഷിക്കുക യുണ്ടായി. ഈ അവസരത്തിൽ സന്ദർഭ വശാൽ ചിത മുദൽ ഒരു സ്കൂൾ വാർഷികോത്സവത്തിൽ മുഖ്യാതിഥിയായി തീരുകയുണ്ടായി. വാർഷികോത്സവത്തിൽ പം ചന്ദ് സാഹിത്യവുമായി ബന്ധപ്പെട്ട് വിവിധയിനം കലാ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പി ച്ചുവെങ്കിലും, ഒരു നാടകാവതരണ ത്തിന്റെ കുറവ് ചിത്രാജിയെ വിഷമിപ്പിച്ചു.

ഇതിനെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പലിനോട് ചിത്രാജി സംസാരിച്ചപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികൾക്ക് അഭി നയിക്കുവാൻ സാധിക്കത്തക്കവിധത്തിൽ പ്രേം ഛന്ദിന്റെ നാടകരൂപങ്ങൾ ലഭ്യമല്ലാത്തതാണ് കാരണം. ചിത്രാജി ഇത് മനസ്സിലാക്കിയപ്പോൾ പ്രേംചന്ദിന്റെ ചെറുകഥകളുടെ നാട കരൂപങ്ങൾ രചിക്കുവാൻ തീരുമാനിച്ചു. പംചന്ദിന്റെ 21 ചെറുകഥകളെ ചിത്രാജി നാടകരൂപത്തിൽ ആക്കിയിട്ടുണ്ട്.

അവയിൽ ഏറ്റവും ശ്രദ്ധേയമായ താണ് जुलूस ചെറു കഥയെ വിവിധ രംഗങ്ങളായി വിഭജിച്ച്, കഥാപാത്രങ്ങൾക്ക് സംഭാഷണങ്ങൾ നല്കി ചെറുകഥയോട് പൂർണ്ണമായും നീതി പുലർത്തിക്കൊണ്ടു തന്നെയാണ് നാടകത്ത ചിതാജി തയ്യാറാക്കിയിരിക്കുന്നത്.

നാടക സംഗ്രഹം: നാടകത്തിൽ ശംഭുനാഥ്, ദീൻദയാൽ, മൈകു എന്നിവർ വഴിയരികിൽ കച്ചവടം നടത്തുന്നവരാണ്, സ്വാതന്ത്ര്യസമര സേനാനികളുടെ ജാഥ വരുന്നു. ഇൻസ്പെക്ടർ ബീർബൽസിംഗ് മറ്റു പോലീസുകാരുടെ കൂടെ വന്ന് ജാഥയെ തടയുന്നു. ഇൻസ്പെക്ടറുടെ പ്രവ ർ ത്തിയ ജാഥ യ്ക്ക് നേതൃത്വം നൽകിയിരുന്ന് ഇബ്രാഹിം അലി ചോദ്യം ചെയ്യുന്നു.

ഇബ്രാഹിംജിയുടെ തലയിൽ ഇൻസ്പെക്ടർ ലാത്തികൊണ്ട് ക്രൂരമായി അടിച്ച് മുറിവേൽപ്പിക്കുന്നു. ഇൻസ്പെക്ടർ തന്റെ കുതിരയെ ഉപ യോഗിച്ച് ഇബ്രാഹിംജിയെ ചവിട്ടിമെതിക്കു ന്നു. ഇബ്രാഹിം ജിയുടെ തലപൊട്ടി ചോര ഒഴുകുന്നു. വ്യാപാരികളിൽ ബീർബൽസിംഗിന്റെ ഈ ക്രൂരത വലിയ ആവേശത്തിന് കാരണമുണ്ടാ ക്കുന്നു, അവർ ഒന്നടങ്കം പറയുന്നു: ബീർബലിനെ പോലെയുള്ളവർ ബ്രിട്ടീഷുകാരുടെ ആജ്ഞ അനു

സരിച്ച് പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങളാണ്. ദീൻദയാൽ, ശംഭു, മെകു എന്നിവർ കടകളടച്ച് സ്വാതന്ത്ര്യ സേനാനിക ളോട് ഐക്യം പ്രകടിപ്പിക്കുന്നു. ഈ സമയത്ത് ആയിരക്കണക്കിന് ആളുകൾ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരുവാൻ എത്തിച്ചേ രുന്നു, ജനക്കൂട്ടി കണ്ട് ബീർബൽ തന്റെ പോലീസു കാരുമായി പിൻവാങ്ങുന്നു. ഇബ്രാഹിം അലി യുടെ മുറിവ് വെച്ചു കെട്ടി കൊണ്ടുപോകുവാ നായി കൈലാസ് എന്നു പറയുന്ന സ്വാതന്ത്ര്യസമര സേനാനി മുൻകൈയെടുക്കുന്നു.

ജാഥയിൽ പങ്കെടുത്തു കൊണ്ടിരുന്ന സ്വാതന്ത്ര്യസ മരസേ നാനികളോട് കൈലാസ് പറയുന്നു: സഹോദരന്മാരേ, ഇബ്രാഹിംജിക്കുവേണ്ടി പെട്ടെന്ന് സൂച്ചർ തയ്യാറാക്കുന്നു….

ത്രീവർണ്ണപതാകയെ കെട്ടുവാൻ ഉപയോഗിച്ച മുളംകമ്പു കളെ നിങ്ങളുടെ തലപ്പാവുകൾ കൊണ്ടും കയ്യിലുള്ള തുവ്വാല കൾ കൊണ്ടും കൂട്ടിക്കെട്ടി വേഗത്തിൽ സച്ചർ തയ്യാറാക്കു.

കൈലാസിന്റെ ആവേശവും, സഹായസന്നദ്ധന യും കണ്ട് ഇബ്രാഹിംജി സന്തോഷഭരിതനാകുന്നു. വിറയ്ക്കുന്ന സ്വരത്തിൽ ഇബ്രാഹിംജി പറയുന്നു: 

ആളുകളുടെ മനോഭാവ ത്തിൽ ഉണ്ടായിട്ടുള്ള ഈ വ്യത്യാസം തന്നെയാണ് നമ്മുടെ യഥാർത്ഥ വിജയം. നമ്മുടെ ലക്ഷ്യം സ്വാതന്ത്ര്യസമരത്തിൽ ജനങ്ങളുടെ സഹതാപവും സഹകരണവും നേടിയെടു ക്കുക എന്നതു മാത്രമാണ്.

സ്വാതന്ത്ര്യസമരത്തോടുള്ള ജന ങ്ങളുടെ നിസ്സഹരണ മനോഭാവവും, താല്പര്യകുറവും മാറി ക്കൊണ്ടിരിക്കുന്നു… ഭാരതീയ രുടെ പൂർണ്ണ പിന്തുണ യാലും, സഹകരണത്താലും നാം നമ്മുടെ ലക്ഷ്യത്തിൽ എത്തുന്ന സുദിനം – സ്വാതന്ത്യത്തി നെ സൂര്യൻ ഉദിക്കുന്ന ദിവസം വേഗം വരും.

ജയ് ഭാരത്. ഇബ്രാഹിംജിയുടെ ജയ് ഭാരത് വിളിയിൽ ജനങ്ങൾ ആവേ ശത്തോടെ പങ്ക് ചേരുന്നു. അവർ ജയ് ഭാരത് എന്ന് ആവേ രത്തിൽ ആവർത്തിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഗാനം മുഴ ങ്ങുന്നു. ഇന്ത്യൻ സ്വാതന്ത്രസമരം ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ അടിയുറച്ചതായി രുന്നു എന്ന് പ്രാചന്ദ് ഇവിടെ സമർത്ഥിക്കുന്നു.

ഗാന്ധിജിയോടുള്ള പ്രം മാനിന്റെ ആദ രവ് ഈ നാടകത്തിൽ സ്പഷ്ടമാണ്. ഒപ്പം, ഇന്ത്യൻ സ്വാത ന്ത്ര്യസമരത്തിൽ ജാതിയും മതവും നോക്കാതെ ഹിന്ദു ക്കളും മുസ്ലീമുകളും ക്രിസ്ത്യാനികളും എല്ലാവരും ഒരു പോലെ പങ്കുചേർന്നിരുന്നു എന്നും ഈ നാടകത്തിലൂടെ പ്രം ഛന്ദ് നമ്മെ മനസ്സിലാക്കി പ്പിക്കുന്നു.

(ടെക്സ്റ്റ് പുസ്തകത്തിൽ ഈ കഥയുടെ അവസാന ഭാഗം ചേർത്തിട്ടില്ല. കഥയുടെ ബാക്കി ഇങ്ങനെയാണ്: ഇൻസ്പെ കൂർ ബീർബലിന്റെ മർദ്ദനത്തെ തുടർന്ന് ഇബ്രാഹിംജി മര ണമടയുന്നു. ഇൻസ്പെക്ടറിനെ അദ്ദേഹത്തിന്റെ ഭാര്യ ഇതിൽ കുറ്റപ്പെടുത്തുന്നു.

ഇബ്രാഹിംജിയെ പോലെ യൊരു ദേശഭക്തനെ ഇന്ത്യക്കാരനായ ബീർബൽ മർദ്ദിച്ചത് വലിയ അപരാധമാണെന്ന് ബീർബലിനെ ഭാര്യ മനസ്സിലാക്കി പ്പിക്കുന്നു. ഇബ്രാഹിം അലിയുടെ ശവസംസ്കാരകർമ്മ ത്തിൽ പങ്കെടുക്കുവാൻ ഇൻസ്പെക്ടറുടെ ഭാര്യ ഇബാ ഹിംജിയുടെ ഭവനത്തിൽ എത്തുന്നു.

അവിടെ പശ്ചാത്താ പവിവശനായ ഇൻസ്പെക്ടർ ബീർബലിന്റെ ഭാര്യ ക മുട്ടുന്നു. ഇബ്രാഹിംജിയുടെ ഭാര്യയോട് മാപ്പ് പറയുവാ നാണ് ബീർബൽ അവിടെ എത്തിയിരിക്കുന്നത്. ഒരു നാടകം അവതരിപ്പിക്കു മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളെക്കുറിച്ച് നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട തുണ്ട്.

നാട് കാവ ത ര ണ ത്തിനു മുമ്പ്, അവ തരിപ്പിക്കുവാൻ പോകുന്ന നാടകത്തിന്റെ പശ്ചാത്തലം, നാടകത്തി ൽ ഉപ് യോഗിക്കുവാൻ സാധ്യതയുള്ള ടെക്നിക്കൽ കാര്യങ്ങൾ, കഥാപാത്രങ്ങളുടെ ചമയം എന്നിവ യെക്കുറിച്ച് നല്ല അറിവ് ഉണ്ടാകേണ്ടതുണ്ട്.

കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള അഭിനേതാ ക്കളെ തിരഞ്ഞെടുക്കേണ്ടതും ഉണ്ട്. ശബ്ദനിയന്ത്ര ണം, വെളിച്ചം, മെയ്ക്കപ്പ്, വേദി നിർമ്മാണം തുടങ്ങിയവ നാടകത്തിന്റെ കഥക്കനുസരിച്ച് സജീകരിക്കപ്പെടേണ്ടതുണ്ട്. നാടകത്തിന്റെ പുസ്തകരൂപം (തിരക്കഥ) സുജിങ്ങിനുള്ള ചില നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നവ മാത്രമായിരി ക്കും.

സംവിധായകന്റെ ഭാവനയ്ക്കും കലാ ബോധത്തിനും അനുസരിച്ചായിരിക്കും നാടകം അവതരി ഷിക്കപ്പെടുക, സംവിധാന മികവാണ് നാടകത്തെ വിജയ പ്രദമാക്കുന്നത്. എത്രനല്ല തിരക്കഥയായാലും നല്ല നിലയിൽ സംവിധാനം ചെയ്യപ്പെടാത്ത നാടകം വിജയിക്കുകയില്ല.

Conclusion:

The people of the town are amazed by Ramu’s costume, and they all praise him for his creativity and effort. Ramu walks proudly in the procession, and he feels like a king. He is happy that he has been able to participate in the procession, and he is grateful for the support of the people of his town.

PSEB Class 11th English Summaries Punjab board

PSEB Class 11th English Summaries Punjab board

The PSEB Class 11th English Summaries curriculum is a crucial component of students’ academic journey in Punjab, India. Designed to enhance language skills and literary comprehension, it encompasses various literary forms. PSEB Class 11th English Summaries pdf series aims to provide concise, insightful summaries of key texts, aiding students in understanding central themes and excelling in their examinations while fostering a deeper appreciation for literature.

PSEB Class 11th English Summaries Punjab board

A Rainbow of English 11 Class PSEB Summaries Pdf

English 11 Class Prose Summaries

A Panorama of Life PSEB Poetry Summaries

Class 11 General English Supplementary Reading Summaries

In conclusion, the PSEB Class 11th English summaries offer a valuable resource for students seeking a comprehensive understanding of the curriculum’s key texts. English Summaries For Class 11 PSEB Pdf provide a convenient way to review essential literary works, aiding in exam preparation and fostering a deeper appreciation for literature. We hope that these 11th Class PSEB English Summaries have been helpful in enhancing students’ knowledge and proficiency in the English language.